Friday, August 29, 2008

ചിദംബര സ്മരണകളിലൂടെ

ചിദംബര സ്മരണകളിലൂടെ



href="http://www.kuttanadan.wordpress.com/">http://www.kuttanadan.wordpress.com/
“നാമെല്ലാവ്ം മഴയ്ക്കു കീഴിലെ മഴ മാത്രമാണ്”
‌ -പാബ്ളോ
നെരൂദ
ബാലചന്ദ്രൻ സ്നേഹപൂർവം എന്നൊപ്പിട്ടു നീട്ടിയത് ഓർമ്മപ്പെരുക്കങ്ങളുടെ ജലരഹിതമായ ചെമ്പൻ ശിരസ്സുകളിലേക്ക് വിതുമ്മിക്കൊണ്ട് ചായുന്ന മഴയുടെ പേടകമായിരുന്നു എന്ന് മനസ്സി ലാക്കിയത് പിന്നെയും കുറെ കഴിഞ്ഞിട്ടാണ്. href="http://www.flickr.com/photos/madhumuscat/2799423225/">sneharvapurvam
താഴെ വയ്ക്കാനാവാതെ ‘ചിദംബര സ്മരണകൾ’ വായിച്ചു തീർത്ത രാത്രിയിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നനവുള്ള ഓർമ്മകളുടെ ആതിഥ്യം മനസ്സിനെ ഹൃദ്യമായി ആനയിച്ചു കൊണ്ടു പോവുകയായിരുന്നു. അനുഭവത്തിന്റെ സൂക്ഷ്മതയെക്കുറിച്ച് അറിയാവുന്നൊരാൾ ആത്മക്കുറിപ്പുകൾ എഴുതുമ്പോൾ സ്മൃതിയുടെ കരിയിലകളിൽ പരതി നാം നമ്മെത്തന്നെയാണ് വായിക്കുന്നത്. അതുകൊണ്ട് പുസ്തകത്തിന്റെ അവസാന താളും മറിച്ച് അടച്ചു വച്ചാലും ചിലതൊന്നും അവസാ നിക്കുന്നില്ല്. " href="http://www.flickr.com/photos/madhumuscat/2800270100/">chullikaduവിദൂരത്തിലെ പള്ളി മണിപോലെ, ഒരു മെഴുകുതിരിയുടെ ഉറച്ചുപോയ കണ്ണീരു പോലെ, പ്രാവിന്റെ ചിറകൊച്ചയ്ക്കൊപ്പമുള്ള കുറുകൽ പോലെ, ആകാശത്തിന്റെ മുഖപ്പിലേക്കെഴുന്ന ഇലപൊഴിയും കാലത്തിന്റെ എലുമ്പുകൾ പോലെ, ചിലതെല്ലാം മനസ്സിൽ ബാക്കിയാവുന്നു.
ബാലചന്ദ്രൻ ചുള്ളിക്കടിന്റെ ഓരോ കവിതയും തീവ്രമായ അനുഭവസംഘർഷങ്ങളുടെ ഖരപ്ര വാഹമാണ്. കവിത അനുഭവത്തിന്റെ നഗ്നവും സൂഷ്മവുമായ യാതാർഥ്യമായിരിക്കെ ഈ ഗദ്യമായ ആത്മരേഖകളുടെ രചനാപ്രേരണ എന്തായിരിക്കാം? ബാലചന്ദ്രനോടും വിജയലക്ഷ്മിയോടും ഏറെ നേരം സംസാരിച്ചിരുന്നിട്ടും എനിക്കു ചോദിക്കാനാവാതെ പോയ ഒരു ചോദ്യം ഒരുപക്ഷേ സാഹിത്യത്തിലെ വ്യവസ്ഥാപിത രൂപങ്ങളോട് എന്നും കലഹിച്ചുപോന്ന ചരിത്രമുള്ള ബാലന്റെ ആത്മാവിഷ്കാരത്തിന്റെ മറ്റൊരു ഘടന കണ്ടെത്തിയതാവാം. ഇതിനെ കാവ്യമല്ലന്നു പറയുന്നതെങ്ങിനെ ? കുട്ടനാടന്‍
, on Flickr" href="http://www.flickr.com/photos/madhumuscat/2800269342/">chulli cropped
ആത്മനിന്ദയുടേയും പശ്ചാത്താപത്തിന്റേയും തീയിലെരിഞ്ഞ ബാലന്റെ വാക്കുകൾ അശുദ്ധം മാറി നിരക്കുന്ന കലയാണ് ഈ പുസ്തകം. അഭിമാനത്തേക്കാൾ വലുതാണ് അന്നം എന്ന വിശ്വാസമൂട്ടിയ കഷ്ടദിനങ്ങളിലെ പച്ചായായ മനുഷ്യൻ മുന്നിൽ വന്നു നിൽക്കുന്നു. അയാൾ നമുക്ക് അത്ര അപരിചിതനല്ല. കടന്നു വന്ന വഴിയിലെവിടെയോ വച്ച് ഒരിക്കൽ ( അല്ലങ്കിൽ എത്രയോ തവണ) ഞാനും നിങ്ങളും ഇതുപോലെ നിസഹായനും അനാഥനുമായി നിന്നു കരഞ്ഞു പോയിട്ടുണ്ട്..! കാമവും കാപട്യവും സ്വാർത്ഥതയും ദാരിദ്ര്യവും നരജീവിതമായ വേദനയുടെ സ്വാഭാവിക പ്രകൃതികളായി ഇങ്ങനെ വെളിച്ചത്തിൽ ഇതിനു മുൻപ് എപ്പോഴെങ്കിലും വന്നു നിരന്നിട്ടുണ്ടോ എന്നു സംശയം.
കവിത, കവിതയെ തിരിച്ചറിയുന്ന ഒരു സന്ദർഭം ബാലചന്ദ്രൻ ഈ പുസ്തകത്തിൽ അനുസ്മരിക്കു ന്നുണ്ട്. എറണാകുളം മഹാരാജാസിന്റെ മുൻപിൽ മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ച് പകച്ചുനിൽക്കുന്ന ഒരു പയ്യന്റെ കാലിൽ, “സഹ്യനേക്കാൾ തലപ്പൊക്കവും നിളയേക്കാൾ ആർദ്രത യുമുള്ള ആ മേഘരൂപൻ, കവി ജന്മം ചരരാശിയിലാണന്ന് രക്തം കൊണ്ടെഴുതിയ സാക്ഷാൽ ശ്രീ കുഞ്ഞിരാമൻ നായർ, ബാലചന്ദ്രന്റെ ശരിയായ പൂർവികൻ നമസ്കരിച്ച കാഴ്ചയാണത്. കവിതയെന്ന നിത്യ കന്യകയെത്തേടി നടക്കുന്ന ആ ഭ്രഷ്ടകാമുകൻ, ബാലചന്ദ്രനെ കണ്ടയുടനേ ചോദിച്ചത് - നീ കവിതയെഴുതുമോ ‌? എന്നാണ്. തൊഴുകൈയോടെ, എന്നെ എങ്ങിനെ അറിയുമെന്ന ചോദ്യത്തിന് നിന്നെ കണ്ടാലറിയാം എന്നായിരുന്നുവത്രേ കേരളം കണ്ട എക്കാലത്തേയും വലിയ കവികളിലൊരാളായ പി കുഞ്ഞിരാമൻ നായരുടെ മറുപടി. പിന്നെയാണദ്ദേഹം ബാലന്റെ പാദങ്ങളിൽ തൊട്ടത്. കവിത, മനസ്സിന്റെ അറിയാതലങ്ങളിലാണ് ചെന്ന് അർഥനിവേദനം നിർവഹിക്കുന്നത്. കടലാസും പേനയും പുസ്തകവും അച്ചടിമഷിയും ഒന്നുമില്ലങ്കിലും കവിതയുണ്ട്, അതിന്റെ വിദ്യുത് പ്രസരമുണ്ട്, ഈ സംഭവം ഉദാഹരണം.
കവി കിടങ്ങറ ശ്രീവത്സനെ ബാലചന്ദ്രൻ അറിയുന്ന രംഗവും ഇതോടൊപ്പം ചേർത്തു വായിക്കണം. മിഷൻ ആശുപത്രിയിൽ ഭാര്യ ചികിത്സിച്ചതിന്റെ പണമടയ്ക്കാൻ നിവൃത്തിയില്ലാതെ കടം ചോദിക്കാൻ ബാബുവിന്റെ വീട്ടിൽ വരുമ്പോഴാണ് ബാലചന്ദ്രൻ അദ്ദേഹത്തെ കാണുന്നത്. ട്യൂട്ടോറിയൽ കോളേജിൽ മലയാള ഭാഷാദ്ധ്യാപനം കൊണ്ട് കിട്ടുന്ന 500 രൂപകൊണ്ട് കുടുംബത്തെ പോറ്റുന്ന പരമദരിദ്രനായ അഭിമാനി. പ്രപഞ്ചഭാവങ്ങളുടെ പരാപരകോടികളെ സമന്വയിപ്പിക്കുന്ന ബ്രഹ്മാണ്ഡഭാവനാ ബിന്ദു അലിഞ്ഞുചേർന്ന കവിത എന്നു ബാലചന്ദ്രൻ ശ്രീവത്സന്റെ കവിതയെ വിശേഷിപ്പിക്കുന്നു.
വീടും അതിന്റെ സംഗീതവും ഒന്നും നമുക്കുള്ളതല്ല എന്ന കവി സങ്കല്പത്തെക്കുറിച്ചും ബാലനെ ഴുതുമ്പോൾ കൈവശാവകാശമില്ലാത്ത ഈ ലോകത്തിൽ നിത്യദുഖത്തിനും അപമാനത്തി നുമിടയിലും ‘ ഇളവേൽക്കാൻ മാത്രം വീടു തേടുന്നവർ നമ്മൾ’ എന്ന നിസ്സംഗത കൊണ്ട് എല്ലാം സാമാന്യ വൽക്കരിക്കാനുള്ള പാകത ശ്രീവത്സൻ നേടിയിരിക്കുന്നു എന്നു നാമറിയുന്നു. ബാലൻ എഴുതുന്നു, “ജീവിക്കാൻ സൌകര്യമുള്ളവന് കവിത അലങ്കാരമാണ്, ഗതികെട്ടവന് കവിത്വം ശാപവും.”
കുട്ടനാടന്‍, on Flickr" href="http://www.flickr.com/photos/madhumuscat/2799419425/">madhavikuttyമാധവിക്കുട്ടിയുടെ വീട്ടിൽ പോയ കഥ ബാലചന്ദ്രൻ വർണ്ണിക്കുന്നത് കണ്ണീർ നനവോടെയാണ്. തീരെ പ്രതീക്ഷിക്കാത്ത ഒന്ന് എപ്പോഴും കാത്തുവയ്ക്കുന്ന ജിവിതം എന്ന മഹാത്ഭുതത്തെ ബാലചന്ദ്രറ്റ്നെ വാഗ്‌രൂപങ്ങൾ നിരന്തരം സാക്ഷ്യപ്പെടുത്തുന്നു. ‘തമിഴ് നാട്യപ്പെരുമയിൽ പുകഴ്കൊടി‘ എന്ന് ഉച്ചഭാഷിണിയിലൂടെ അഞ്ചുരുപാ കൂലിക്ക് വിളിച്ചു പറഞ്ഞു നടന്ന പയ്യൻ ഇരുപത് വർഷങ്ങൾക്കു ശേഷം അതേ നടികർ തിലകം ശിവാജി ഗണേശനോടൊപ്പം വിശാലമായ തളത്തിലിരുന്ന് തിരക്കഥാ ചർച്ച നടത്തിയതെങ്ങിനെ? വിശന്നു തളർന്ന് ഭിക്ഷക്കാരനെ പ്പോലെ കയറിച്ചെന്നപ്പോൾ സ്നേഹം കൊണ്ട് വിരുന്നൂട്ടിയ മലയാള സാഹിത്യത്തിലെ രാജകുമാരിയെപ്പറ്റി വർഷങ്ങൾക്കു ശേഷം നോബൽ അവാർഡു കമ്മിറ്റി ചെയർമാൻ ഷെൽ എസ്പ്മാർക്കിനോട് സ്വീഡിഷ് അക്കാഡമി ഹാളിൽ വച്ച് സംസാരിപ്പിച്ച ശക്തി ഏതാണ്? ഇവകളെ നിർദ്ധാരണം ചെയ്യാൻ നമുക്കു കഴിഞ്ഞെന്നു വരില്ല. അകസ്മികതകളുടെ ആകത്തു കയാണല്ലോ നാമെല്ലാം ജീവിതമെന്ന് വിളിച്ചു പോരുന്നത്. സള്ളിപ്രഥോമിനു നൽകിയതു കൊണ്ട് നഷ്ടപ്പെട്ടു പോയ അന്തസ്സ് മാധവിക്കുട്ടിക്കു കൊടുക്കുന്നതിലൂടെ അവാർഡ് കമ്മിറ്റി വീണ്ടെടുക്കട്ടെ എന്നും ബാലചന്ദ്രൻ അർഥമാക്കുന്നുണ്ടന്നു തോന്നി, ഈ ഭാഗം വായിച്ചപ്പോൾ. ഒപ്പം ഈ കഥ മറ്റൊന്നു കൂടി മുന്നിൽ വയ്ക്കുന്നു, വീണ്ടും താങ്കളിവിടെ വരാനിടയാ വട്ടെ എന്ന നോബൽ സമിതിയുടെ ചെയർമാന്റെ മുഖത്തു നോക്കി ‘ജീവിച്ചിരിക്കെ ടോൾസ്റ്റോയിക്കു കൊടുക്കാത്ത സമ്മാനം വാങ്ങാൻ താനൊരിക്കലും ഇവിടെ വരില്ല എന്ന് മുഖത്തടിച്ച പോലെ പറയാനുള്ള തന്റേടം മലയാളത്തിലെ ഒരേയൊരു ബാലചന്ദ്രനേയൂള്ളൂ എന്നതാണത്. 1990ലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള സംസ്കൃതീ പുരസ്കാരം ലഭിച്ച പ്പോൾ സാഹിത്യത്തിന്റെ പേരിലുള്ള ഒരവാർഡും താൻ സ്വീകരിക്കില്ല എന്നു പറഞ്ഞ ബാലനെ ഓർമ്മ വരുന്നു.കുട്ടനാടന്‍, on Flickr" href="http://www.flickr.com/photos/madhumuscat/2799422801/">MPN അന്നാണ് ആ പുല്ലുവഴിയിലെ മഹാധിക്കാരി (എം പി നാരായണ പിള്ള) 100 രൂപയുടെ ചെക്ക് ബാലന് അയച്ചുകൊടുത്തത്. വിധേയത്വത്തിന്റെ പ്രാകൃതമായ കോലം തുള്ളലുകൾക്കിടയിൽ ഇത്തരം തൻപോരിമയൂള്ള പ്രകാശരൂപങ്ങൾ എന്തുകൊണ്ടോ നമ്മുടെ സാംസ്കാരിക രംഗത്ത് അപൂർവ്വ കാഴ്ചയാണ്.
ആൾക്കൂട്ടങ്ങളുടെ ആരവാരങ്ങളിലും ബാലന്റെ കണ്ണെത്തുന്നത് തിരസ്കൃത ദൈന്യങ്ങളി ലാണ്. ആഘോഷങ്ങൾ എല്ലാവർക്കും സമൃദ്ധമായിക്കൊള്ളണമെന്നില്ല എന്നാണല്ലോ ‘ഓർമ്മകളുടെ ഓണം‘ എന്ന കവിതയിലും ബാലൻ പറയുന്നത്, ഐശ്വര്യമായ ഓണത്തിന്റെ പിന്നാമ്പുറമാണ് ‘ഇരന്നുണ്ട ഓണത്തിൽ’. തിരുവോണദിവസം തരക്കേടില്ലാത്ത ഒരു വീട്ടിൽ കയറിച്ചെന്നു വിശക്കുന്നു എന്നു പറഞ്ഞ ബലനെ, അവിടുത്തെ വാത്സല്യ നിധിയായ വൃദ്ധ അവിയലും സാമ്പാറും പുളിശേരിയും ചേർത്ത് നിറച്ചൂട്ടിയത്, ആ വീട്ടിലെ പെൺകുട്ടി, ഇത് ഭിക്ഷക്കാരനല്ലന്നും കടമ്മനിട്ടയോടും സുഗതകുമാരിയോടും ഒപ്പം കോളേജിൽ കവിത ചൊല്ലാൻ വന്ന ബാലചന്ദ്രൻ ചുള്ളിക്കടാണിത് എന്നും തിരിച്ചറിഞ്ഞത്, ആരേയും നോക്കാ‍തെ തല കുനിച്ചിരുന്ന് മുഴുവൻ ഉണ്ട്, കിണ്ടിയിൽ നിന്ന് ജലമെടുത്ത് തളിച്ച് ഇരുന്ന സ്ഥലം ശുദ്ധീകരിച്ച് ഇറങ്ങിപ്പോന്നത്. മനുഷ്യന്റെ പ്രാഥമികമായ ആവശ്യം അന്നമാണന്നത് (അന്നം എ ന്ന കവിത ബ്രഹ്മാണ്ഡത്തെത്തന്നെ ഭക്ഷണമായി കല്പിക്കുന്നു, കാലം ഒരു പിളർന്ന വായും) ബാലൻ നിരന്തരം ആവർത്തിക്കുന്ന സത്യമാണ്. ജീവിതവുമായി നൂൽബന്ധമില്ലാത്ത സിദ്ധാന്തങ്ങൾ പുകപോലെ തൂങ്ങിനിൽക്കുന്ന മസ്തിഷ്കങ്ങളുമായി ശ്വസിച്ചു ജീവിക്കുന്ന സത്വങ്ങളിൽ നിന്നും ബാലചന്ദ്രനെ മാറ്റി നിർത്തുന്ന ഭൂമിക ഇതാകുന്നു, തീവ്രമായ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നുമാണ് ബാലൻ കവിതയ്ക്കുള്ള വാരിയല്ലുകൾ വലിച്ചൂരുന്നത്.
പ്രവാസ ജീവിതം കഴിഞ്ഞ് മിച്ചമുള്ളതുമായി നാട്ടിൽ തിരിച്ചെത്തുന്നവരുടെ (‘റിട്ടേണി’ എന്നൊരോമന പദമുണ്ട് ഇവർക്ക് ഇംഗ്ളീഷിൽ) ദുരന്തങ്ങളെ പരോക്ഷമായി ചിത്രീകരിക്കുന്നുണ്ട് ഭ്രാന്തനിൽ, സിംഗപ്പൂരിൽ നിന്നും മടങ്ങിയ കുട്ടിക്കലത്ത് ഇംഗ്ളീഷ് പുസ്തകങ്ങളുടെ
ലോകത്ത് ബാലനെ എത്തിച്ച മോഹനനെ, അനാഥനും ഭ്രാന്തനുമായി ബസ്റ്റാന്റിൽ വച്ച് വർഷ ങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന കഥ സമൂഹമനസ്സാക്ഷിക്കു നേരേ ഒരുപാടു കല്ലുകൾ കരുതി വയ്ക്കുന്നു. പ്രവാസിയാണന്നതുകൊണ്ടു മാത്രമല്ല ഈ കഥ എനിക്കു നോവുന്നത്, നീരേറ്റുപുറ ത്തെ ഗോപാലപിള്ളച്ചേട്ടന്റെ മകൻ ജയന്റെ കഥ തന്നെയ്ല്ലേ ബാലൻ, മോഹനൻ എന്ന പേരിൽ പറഞ്ഞത് എന്ന് അപരാധത്തോടെ ഞാൻ സംശയിച്ചുപോയി. അല്ല അവ ഒന്നാകാൻ വഴിയില്ല. വാക്കുകളുടെ ഈ തേജോരൂപിയായ മഴ നമ്മുടെ ഒരോരുത്തരുടേയും ഉള്ളിലെ ഊഷരഭൂവിൽ സുപ്താവസ്ഥയിലുള്ള സ്മരണയുടെ വിത്തുകളെ കുലുക്കി ഉണർത്തുന്നതാണ്, മരവിപ്പിൽ നിന്ന് ജീവചൈതന്യത്തിലേക്ക ക്ഷണിക്കുന്നതാണ്. ഉന്മാദവും ഭയവും അസ്വാസ്ത്ത്യവും കാമവും സ്വാഭാവികം എന്ന് മനുഷ്യ ജീവിതത്തിന്റെ നിവൃത്തികേടുകളെ തിരിച്ചറിയുന്നതാണ്. പൊങ്ങച്ചങ്ങളും മുഖം മൂടികളും മാറ്റിവച്ചാൽ ഷേൿസ്പിയർ പറഞ്ഞതു പോലെ ‘ ഓരോ മനുഷ്യന്റെയുള്ളിലും കുഴിച്ചു മൂടേണ്ടതായ ഒരു രാത്രിയുണ്ട്, പെയ്തു തീരേണ്ടതായ ഒരു മഴയും‘. പുസ്തകം വായിച്ചു കഴിഞ്ഞിട്ടും ഏറ്റുവാങ്ങാനാളില്ലാതെ ബാക്കിയാവുന്ന ചോദ്യം പോലെ പിന്നെയും പിന്നെയും അവശേഷിക്കുന്നത്, നമുക്കായി ജീവിതം പാത്തുവയ്ക്കുന്ന ഈ ഋതു സ്വരങ്ങളുടെ നിലയ്ക്കാത്ത അനുരണനങ്ങളാവാം
**************

ജീവിതം കഥ കെട്ടിയ വല്യമ്പ്രാൻ

ജീവിതം കഥ കെട്ടിയ വല്യമ്പ്രാൻ

Saturday, July 5, 2008

കുട്ടനാടന്‍: ജീവിതം കഥ കെട്ടിയ വല്യമ്പ്രാൻ

ജീവിതം കഥ കെട്ടിയ വല്യമ്പ്രാൻ:


‘ഞാനൊരു ഭാഷാ പണ്ഡിതനല്ല, ഒരു വിഷയത്തിലും ജ്ഞാനിയുമല്ല, വെറുമൊരു സാധാരണ കർഷകൻ - എന്റെ കാലിലെ കഴുകിയാലും മായാത്ത ചെളിപ്പാടുകൾ തന്നെ അതു വിളിച്ചു പറയും മലയാളത്തിലെ തലമുറകളുടെ കഥപറയുന്ന കയറിനെ അടിസ്ഥാനമാക്കി ലഭിച്ച ജ്ഞാനപീഠ പുരസ്കാരം ഓക്ടേവിയാ പാസിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് കുട്ടനാടിന്റെ ഇതിഹാസകാരൻ - അടിയാളരുടെ ജീവിതം കഥ കെട്ടിയ ആ വല്യമ്പ്രാൻ - പറഞ്ഞതാണിത്.
പമ്പയും പോഷകനദികളും ചേർന്ന് കുട്ടനാട്ടിലെത്തുമ്പോൾ അത് പൂക്കൈതയാവുന്നു. (പൂക്കൈതയാറി ന്റെ അഗാധതയിൽ കാലുകളിറക്കി ഇന്നവിടെ പാലം വന്നുകഴിഞ്ഞൂ). തുള്ളൽകഥകളിലൂടെ മലയാളത്തിന് കുഞ്ചൻ നമ്പ്യാർ ഒരു യുഗം സൃഷ്ടിച്ച തകഴി ധർമ്മശാസ്താ ക്ഷേത്രവും തുള്ളലും പടയണിയും കഥകളിയും ഇവിടുത്തെ ജനജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. (പഴയ കുഞ്ചൻ മഠത്തിന്റെ സ്ഥാനത്ത് ഇന്ന് ട്യൂട്ടോറിയൽ കോളേജാണ്, നമ്പ്യാർ അമ്പലപ്പുഴയിലേക്കും ചേക്കേറിയിരുന്നു.) കാർഷികവൃത്തിയുടെ സാഹസികതയിൽ ഞാറ്റടിപ്പാട്ടുകളുടെ ഈണവും താളവും പശ്ചത്തലമൊരുക്കുന്ന കുട്ടനാടൻ കാർഷികതയിലേക്ക് കൊയ്യാപ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റേയും പാർവതിയുടേയും മകനായി 1912ഏപ്രിൽ 17ന് ശിവശങ്കരൻ ജനിച്ചു. വെറും നാലു വർഷം മാത്രം മലയാളഭാഷ പഠിച്ച കൊച്ചു ശിവശങ്കരന് മലയാള വ്യാകരണം ഗ്രീക്കു പോലെയും ലാറ്റിൻ പോലെയും തന്നെ അന്യമായിരുന്നു. കഥ പറയാൻ വ്യാകരണം വേണ്ട, അതൊക്കെ ഭാഷാ പണ്ഡിതർക്കുള്ളതാണന്നുള്ള തന്റെ വിശ്വാസം അവസാനം വരെയും അദ്ദേഹത്തിനുണ്ടായിരുന്നു.ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ സഹപാഠിയായ ഒരു പെൺകുട്ടിയോടു തോന്നിയ ആരാധാനയാണ് ആദ്യരചന..! എന്നാൽ ആ കുട്ടിയിൽ നിന്ന് അതിനു ലഭിച്ച അഭിനന്ദനമാണ് ഏറെ പ്രചോദനമായത്. തുടർന്ന് കഥയെഴുത്ത് തകൃതിയിലായി. എൻ എസ്സ് എസ്സിന്റെ മുഖപത്രമായ സർവീസിൽ വന്ന ‘സാധുപെണ്ണ്’' ആണ് ആദ്യം അച്ചടിമഷി പുരണ്ട കഥ. കേസരി ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിലുള്ള പ്രബോധനമായിരുന്നു പിന്നീട് പ്രചോദനം. സ്കൂൾ ഫൈനലിനു ശേഷം രണ്ടു വർഷത്തെ പ്ളീഡർഷിപ്പിനു ചേർന്നു മജിസ്ട്രേട്ടു കോടതിയിൽ പ്രാക്ടീസിനുള്ള യോഗ്യത നേടി. തിരുവനന്തപുരത്തു താമസിച്ച ഈ കാലയളവിൽ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായി അടുത്തിട പഴകുവാനു ള്ള അവസരമുണ്ടായി. കെ. ശിവശങ്കരപ്പിള്ള എന്ന പേർ ആനുകാലിക ങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. വെള്ളപ്പൊക്കത്തിൽ, ഒരു സാധാരണ തൂക്കിക്കൊല, സ്ഥലം മാറ്റം, മുതലായവ ആദ്യ കാല കൃതികളാണ്. ത്യാഗത്തിന്റെ പ്രതിഫലം എന്ന ആദ്യ നോവൽ 1933-ൽ പുറത്തുവന്നു. ഈ വി കൃഷ്ണപിള്ള യുടെ അവതാരികയോടു കൂടി പതിതപങ്കജം, തുടർന്ന് ആദ്യ കഥാ സമാഹാരം ‘ പുതുമലർ’ -1935ൽ.
ഒരു ദിവസം അച്ഛൻ വീട്ടിലേക്കു വിളിച്ചുവരുത്തി ‘ ഡാ, നാരായണപിള്ളയുടെ അനന്തിരവൾ ഒരു പെണ്ണുണ്ട്, അവളും നീയുമായുള്ള സംബന്ധം നിശ്ചയിച്ചു എന്നു പറഞ്ഞു. അമ്മയും പറഞ്ഞു നല്ല പെണ്ണാണ്, കാത്ത ജീവിത സഖിയായി.
രാജകീയ പ്രണയങ്ങളും കുബേര പ്രേമങ്ങളും തകർത്താടിയിരുന്ന മലയാള കഥാലോകത്തിലേക്ക് തോ ട്ടിച്ചിയുടേയും തോട്ടിയുടേയും പവിത്രപ്രേമത്തെ കൈപിടിച്ചു കൊണ്ടുവരാനുള്ള പ്രചോദനം
ആലപ്പുഴയിലെ വക്കീൽ ഗുമസ്തപ്പണിയാണ് നൽകിയത്. ചന്ദ്രികാചർച്ചിതമായ രാത്രിയിൽ പ്രേമ സംഗമങ്ങൾ നടത്തിയിരുന്ന മന്ത്രികുമാരനും രാജകുമാരിക്കും പകരം നൈറ്റ് സോയിൽ ഡിപ്പോയിൽ വച്ചുള്ള ഒരു തോട്ടി-തോട്ടിച്ചി പ്രണയം, തോട്ടിയായ ചുടലമുത്തു വള്ളിയെ ആശ്‌ളേഷിക്കുന്നത് അങ്ങനെയാണ് അനുവാചക ഹൃദയങ്ങളിലേക്ക് തരംഗമായെത്തിയത്. നിത്യ വ്യവഹാരങ്ങളിൽ സാക്ഷിയാകേണ്ടി വന്ന അനേകം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 1947-ൽ തോട്ടിയുടെ മകൻ നോവലായിറങ്ങിയത്.
ഉഴവുപാട്ടും തേക്കുപാട്ടും കളപറിപ്പാട്ടും കൊയ്ത്തുമെതിപ്പാട്ടുകളും താരാട്ടുപാടി വളർത്തിയ കുട്ടനാടൻ ബാല്യങ്ങളുടേയും പത്തിനൊന്നു പതം കൊണ്ടുമാത്രം ആണ്ടുകാലം അരവയർ പിഴയ്ക്കേണ്ടു ന്നഅടിയാള കുടുംബങ്ങളുടേയും അടിയാളത്തിയുടെ ഒട്ടിയ വയറിൽ മേലാള-തമ്പ്രാക്കളുടെ വിളയാട്ടങ്ങളുടേയും കഥയുമായി രണ്ടിടങ്ങഴി പുറത്തിറങ്ങുമ്പോൾ അതൊരു സാമൂഹിക പരിവർത്തനത്തിനുള്ള കാഹളം കൂടിയായിരുന്നു. കൃഷി ഭൂമി കർഷകന് എന്ന അ വബോധം ആദ്യം ഉയർത്തിയതും പത്തിനൊന്നു പതം ലഭിച്ചിരുന്നിടത്ത് എട്ടിനൊന്നുപതവും നാലിനൊന്നു തീർപ്പും എന്ന ആ വശ്യവും ഉന്നയിക്കാനുള്ള ആത്മധൈര്യവും അടിയാളർക്ക് പകരാൻ 1948-ൽ ഇറങ്ങിയ രണ്ടിടങ്ങഴിയും പ്രേരണയായി. പ്രഭാതം മുതൽ പ്രദോഷം വരെ പാടശേഖരങ്ങളിൽ ചോര നീരാക്കുന്ന പുലയന്റേയും പറയന്റേയും ആകുലതകൾക്കും അല്പസന്തോഷങ്ങൾക്കുമൊപ്പം കാർഷിക രംഗത്ത് അനിവാര്യമായിരുന്ന വിപ്‌ളവത്തിന്റെ വിത്തും അങ്ങിനെ വിതക്കപ്പെടുകയായിരുന്നു.
തലയോട്, തെണ്ടിവർഗ്ഗം, അവന്റെ സ്മരണകൾ എന്നീകഥകൾക്കു ശേഷമാണ് ചെമ്മീൻ - ന്റെ ചാകര വരവ്. അമ്പലപ്പുഴ വിദ്യാർത്ഥിയായിരുന്ന കാലം സഹപാഠികളുടെ അരയക്കുടിയിൽ നിന്നും ലഭിച്ച അടിസ്ഥാന അറിവുകളുടെ ഓര്‍മ്മക്കീറുകളും വക്കീലായപ്പോൾ കൈകാര്യം ചെയ്യേണ്ടിവന്ന അരയന്മാരുടെ കേസുകെട്ടുകളും കടലമ്മ എന്ന അപാര ശാക്തിക ബിംബവും നല്കിയ ഉർജ്ജത്തിൽ നിന്നാണ് ചെമ്മീൻ രൂപം കൊണ്ടത്. കടലമ്മ ഒരു ദേവതയായി അരയന്റെ മനസ്സിൽ കുടികൊള്ളുന്നു. അവന്റെ നിത്യസത്യങ്ങളും ജീവതവ്യഥകളുമെല്ലാം അവിടെയാണ് സമർപ്പിക്കപ്പെടുന്നത്. അലൌകികമായ പരിവേഷത്തോടെ ആ അമ്മ എല്ലാ അരയക്കുടികളേയും സംരക്ഷിച്ചുപോരുന്നു. ആ വിശ്വാസം തന്നെയാണ് തോണിയിൽ പുറംകടലിൽ പോണ അരയന്റെ ജീവൻ കുടിയിലുള്ള അരയത്തിയുടെ വിശുദ്ധിയിലൂടെയാണ് സംരക്ഷിക്കപ്പെടുന്നത് എന്നത്. കറുത്തമ്മയും പളനിയും പരീക്കുട്ടിയും ചെമ്പങ്കുഞ്ഞും നമുക്കു കാട്ടിത്തരുന്നതും മറ്റൊന്നല്ല. 1956-ൽ ചെമ്മീൻ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം കരസ്തമാക്കി. ലോകഭാഷകളിലേക്കു മൊഴിമാറ്റം നടത്താൻ യുനെസ്-കോ ചെമ്മീൻ തെരഞ്ഞെടുത്തു. പതിനാലു ലോകഭാഷകളിലും എല്ലാ ഇന്ത്യൻ ഭാഷകളിലും ചെമ്മീൻ വിവർത്തനം ചെയ്യപ്പെട്ടു. രാമു കാര്യാട്ട് സം വിധാനം ചെയ്ത ചെമ്മീൻ എന്ന സിനിമ രാഷ്ടപതിയുടെ സ്വർണ്ണമെഡൽ നേടി.
ഏറെ കാലിക പ്രസക്തിയുള്ള കഥയുമായാണ് തുടർന്ന് ഏണിപ്പടികൾ എത്തിയത് തൊഴിലിലെ അഭിവൃദ്ധിയുടെ പടവുകൾ താണ്ടിക്കയറാൻ എന്തു കൂത്സിതതന്ത്രവും പ്രയോഗിക്കാൻ മടിക്കാത്ത സർക്കാർ ജീവനക്കാരൻ ഇന്ന് സർവസാധാരണ കാഴ്ചയാണ്. എല്ലാ മൂല്യങ്ങളും അരിഞ്ഞുതള്ളി തന്റെ ലക്ഷ്യത്തിലെത്താൻ കച്ചകെട്ടിയിറങ്ങിയ സർക്കാർ ഗുമസ്തൻ ഔദ്യോഗികമായി പരമോന്നതിയിലെത്തിയിട്ടും ഏണിപ്പടികളിലെ കേശവപിള്ളയ്ക്കു വീണ്ടും മുന്നിൽ ശൂന്യതമാത്രമാണ് അവശേഷിച്ചത്.
കയർ എന്ന ഇതിഹാസം - മനുഷ്യനും മണ്ണുമായുള്ള അഗാധ ബന്ധത്തിന്റെയും എല്ലാ മാറ്റങ്ങളേയും അറിഞ്ഞുൾക്കൊള്ളുന്ന കാലത്തിന്റേയും സമന്വയമാണ് ഇതിവൃത്തം. രണ്ടര നൂറ്റാണ്ടു കാലം, ആറ് തലമുറകൾ, നായകനും നായികയും സമൂഹവും മണ്ണുമാണ്. മോഹവും മോഹഭംഗങ്ങളും ആനന്ദവും ദുഖവും ആശയും നിരാശയും, കുടിയേറ്റവും അധിനിവേശവും ജന്മി മുതലാളിത്തത്തിന്റെ ഭീകരവാഴ്ചയും തൊഴിലാളിവർഗ്ഗം അനുഭവിച്ച അടിച്ചമർത്തലുകളും ഉയർത്തെഴുനേല്പുകളും കൂടിക്കുഴഞ്ഞ ആറില്പരം തലമുറകളെക്കണ്ട ഒരു ദേശ ത്തിന്റെ കാലിക പരിണാമങ്ങളുടെ ആഖ്യായികയാണ് ഈ ഇതിഹാസ സമാനമായ രചന. ഭൂമി അളന്നുതിരിച്ചു തിട്ടപ്പെടുത്തുന്ന ക് ളാസ്സിഫയർ എന്ന ക്ളാസിപ്പേരുടെ വരവറിയിച്ചുകൊണ്ടു തുടങ്ങുന്ന കയർ, നാഗംപിള്ളയും ഔതയും പെണ്ണു ങ്ങളുടെ സൌന്ദര്യപ്പിണക്കങ്ങൾ വരുത്തുന്ന വിനയും ആദ്യ സ്കൂളിന്റെ വരവും തമിഴ് ബ്രാഹ്മണരുടെ അധിനിവേശവും( പിന്നീട് മങ്കൊമ്പ് സ്വാമിയെന്നറിയപ്പടുന്ന ജന്മിയുടെ മുൻ‌ഗാമികൾ) വിപ്ളവകാരിയായ വെടിപ്പുരക്കൽ കുഞ്ഞൻ നായരും, ഖാദി, തപാൽ, രാഷ്ട്രീയം, കോൺഗ്രസ്സ്, വൈക്കം സത്യാഗ്രഹം, പുന്നപ്ര വയലാറും സ്വാതന്ത്ര്യ ലബ്ധിയും, മന്നത്തു പത്മനാഭനും എൻ എസ്സ് എസ്സും വരെയെത്തുമ്പോഴേക്കും ആരും ഒന്നുമാകുന്നി ല്ലന്നും എങ്ങുമെത്തുന്നില്ലന്നും എല്ലാം കാലഗതിയിൽ വിലയം പ്രാപിക്കുന്ന അനുഭവ ചരിത്രമാവുമ്പോഴേക്കും പൂക്കൈതയാറിലൂടെ ഒരുപാടു ജലം കുട്ടനാടിനെ കഴുകി വേമ്പനാട്ടുകായലിലൂടെ അലയാഴിയുടെ അഘാതതയിലേക്ക് ഒഴുകിപ്പോയിരുന്നു.
സോവിയറ്റ് ലാൻഡ് അവാർഡ്, വയലാർ അവാർഡ്, 1985-ൽ ജ്ഞാനപീഠം.... ഒരു മലയാളി എഴുത്തുകാരന് തന്റെ കാലത്തു നിലവിലുള്ള പരമാവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങാൻ തക്ക ഭാഗ്യജന്മത്തിന്റെ തമ്പുരാൻ കാലയവനികക്കുള്ളിലിരുന്ന് ഇനിയും ബാക്കിവച്ചുപോയ തുടർക്കഥ സൃഷ്ടിക്കുകയാവാം.





http://flickr.com/groups/kearala_clicks/discuss/72157605925891321/

Monday, June 16, 2008

സേതു നല്‍കുന്ന - അടയാളങ്ങള്‍

'രാവും പകലും മാറി മാറി വീഴേണ്ട ജീവിതത്തിൽ വേണ്ടാത്ത സംശയങ്ങൾ ഒഴിവാക്കുകയാവും ഭേദം'.

ഓരോ സൃഷ്ടിയും സമൂഹത്തിലേക്ക്‌ ഒരു സന്ദേശത്തിന്റെ കൈചൂണ്ടി കൂടിയാവണം. ഒരമ്മ മകൾക്കു നൽ കുന്ന സാരോപദേശത്തിലുപരി സാംസ്കാരികതയുടെ വിവിധ തലങ്ങളെത്തന്നെ ഉഴുതു മറിക്കാൻ പര്യാപ്തമാകാവുന്ന രംഗങ്ങൾക്ക്‌ തടയിടാൻ പാകത്തിൽ ഇത്തരമൊരുപദേശത്തിന്‌ ശക്തമാകാൻ കഴിയുമെങ്കിൽ അവിടെ ഒരു രചയിതാവിന്‌ കൃതാർത്ഥത അനുഭവിക്കാം. ഒരു വ്യക്തിക്ക്‌ - അത്‌ കഥാകൃത്തായാലും സാധാരണക്കാര നായാലും - സ്വന്തം ഭാവനാസൃഷ്ടിയെ നേരിട്ട്‌, താൻ നൽകിയ രൂപ-ഭാവത്തനിമകളോടെ കണ്മു ന്നിൽ കാണാനാവുന്ന ആ അസുലഭ മുഹുർത്തത്തിന്റെ അതിശയകരമായ ഒരാവിഷ്കാരം നടത്തിയിരിക്കുന്നു.

രേവതി - അടയാളങ്ങളിലെ മുഖ്യകഥാപാത്രമായ പ്രിയംവദയുടെ ഭാവനയിൽ ഉടലെടുത്ത നിവേ ദിതയുടെ ജീവനുള്ള അവതാരം. ലാളിത്യമാർന്ന ഭാഷയുടെ അനർഗ്ഗള മായ പ്രവാഹത്തിന്‌ സർഗ്ഗധനനായ ഒരു രചയിതാവിന്‌ യാതൊന്നും തടസ്സമാവില്ല എന്നതിന്‌ ശ്രീ സേതു വിന്റെ 'അടയാളങ്ങൾ' സാക്ഷ്യം.

മാതൃത്വത്തിന്റെ സകല വൈഷ മ്യങ്ങളും കണ്ടു വളർന്ന തന്റെ ബാല്യം നൽകിയ അനുഭവമാണ്‌ രേവതിക്ക്‌ പത്തമ്മ ചമഞ്ഞാലും ഒരച്ഛനാവൻ പറ്റില്ല എന്ന സത്യം. സർവ്വം സഹയായ ഭൂമിദേവിയുടെ ക്ഷമയോടെ സകല ദു:ഖങ്ങളും ഉള്ളിൽ നീറ്റിയ ഒരമ്മയുടെ മകൾ, സ്വന്തം അച്ഛന്റെ കഥ, ഏട്ടന്റെ കഥ, എല്ലാം ഒരു മുനിയാണ്ടിയിൽ കണ്ടെ ത്തിയപ്പോൾ ആരും അറിയപ്പെടാതെ കിടന്ന മറ്റൊരു സമസ്യയിൽ നിന്ന്‌ കഥാബീജത്തെ കണ്ടെടുക്കാനുള്ള യാത്രയായിരുന്നു രേവതിയുടേത്‌.

സ്ത്രീശാക്തികതയുടെ കഥകൾക്ക്‌ ഏറെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ അത്തരമൊരു കഥാപാത്ര ത്തെ കേന്ദ്രീകരിച്ച്‌ ഒരു സമൂഹത്തെ മുഴുവനോടെ വിഴുങ്ങാൻ വായ പിളർന്നെത്തുന്ന വമ്പന്മാരുടെ പ്രവർ ത്തനശൈലിയുടെ ആവിഷ്കാരം കൂടി നമുക്കിവിടെ അനുഭവിക്കാം. (അധിനി വേശം എന്നത്‌ സർവ്വസാധാരണമായ പദപ്രയോഗമാകുന്നതിന്‌ എത്രയോ മുൻപു തന്നെ തന്റെ പാണ്ഡവപുര ത്തിൽ, ശാന്തസുന്ദരമായ ഒരു ഗ്രാമീണകാർഷികതയിലേക്ക്‌ കടന്നുകയറ്റം നടത്തിയ വ്യവസായികതയുടെ ചിത്രം വരച്ചു കാട്ടിയിരുന്നു. അന്ന്‌ ആഗോളവല്‍കരണവും അധിനിവേശവും അന്യമായിരുന്നതിനാലാകാം പാണ്ഡവപുര ത്തിൽ അതത്ര ശ്രദ്ധിക്കപ്പെടാതെ പോയത്‌. അതിന്റെ ഒരാവിഷ്ക രണം 'അടയാളങ്ങ'ളിൽ മീനാക്ഷിപ്പാളയത്തിലൂടെ പുനർജ്ജനിക്കുന്നു എന്നും പറയാം.)

സേതു, കുട്ടനാടൻ, സർജൂ ചാത്തന്നൂർ -സ്വകാര്യ സംഭാഷണത്തിൽ

ഒരു പറ്റം സ്വകാര്യവ്യവസായ സ്ഥാപനങ്ങളുടെ മാനവിഭവശേഷി മുഴുവൻ കൈകാര്യം ചെയ്യുവാനുത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രിയംവദാ മേനോൻ, അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഒരു സെമിനാറിൽ അവതരിപ്പിക്കേണ്ട പ്രബന്ധം തയാറാക്കുന്നു. അവതരണത്തിൽ ഒരു പുതിയ സമീപനത്തോടെ താൻ കൈകാര്യം ചെയ്യുന്ന വകുപ്പിനെ എങ്ങനെ അവതരിപ്പിക്കാമെന്നുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ഭാവനയായിരുന്നു, എന്നോ പറഞ്ഞുകേട്ട മീനാക്ഷിപ്പാളയവും അവിടെ തുടങ്ങിയ വ്യവസായശാലയും പുതുതായി സ്ഥാനമേറ്റ അതിസമർത്ഥയായ നിവേദിതയും. പ്രകൃതിവിഭവങ്ങൾ കൊണ്ടും ശാലീനത കൊണ്ടും ശാന്തസുന്ദരമായ ജീവിതം നയിച്ചിരുന്ന മീനാക്ഷിപ്പാളയത്തിന്റെ ഗ്രാ‍മീണതയിലേക്ക്‌ കടന്നാ ക്രമണം നടത്തിയ വ്യവസായ സ്ഥപാനം. ഗ്രാ‍മീണതയെ ആകെ ഉഴുതുമറിച്ച്‌, നഗരവൽക്കരണത്തിന്റെ എല്ലാ താണ്ഡവങ്ങളുടേയും നിറവിൽ, പുകക്കുഴലിന്റെയും ഇടവിട്ടു സ്വൈരം കെടുത്തുന്ന സൈറന്റെയും മലിനീകരണങ്ങളിലേക്ക്‌ മീനാക്ഷിപ്പാളയം മുക്കിത്താഴ്ത്തപ്പെട്ടു. വൻകുത്തകകൾ ഗ്രാ‍മങ്ങളെ (ദേശങ്ങളെ) വിഴുങ്ങുമ്പോൾ ചെയ്യുന്ന സാമാന്യ മര്യാദകൾ ഇവിടെയും പാലിക്കപ്പെടുന്നുണ്ട്‌. തദ്ദേശവാസികൾക്ക്‌ പകരം തൊഴിൽ - ഓരോ കുടുംബത്തിന്റെയും അത്താണിയായ പുരുഷൻ ഫാക്ടറിത്തൊഴിലാളിയാകുന്നു. ജീവിത സാഹചര്യങ്ങൾ പുതുക്കപ്പെടുന്നു.


പിന്നീട്‌ സാങ്കൽപ്പികമെന്നോണം ഉടലെടുക്കുന്ന യാഥാർത്ഥ്യങ്ങളെ മിഥ്യയിലേക്കു വലിച്ചിഴക്കപ്പെടുമ്പോൾ രേവതി എന്ന എച്ച്‌ ആർ മാനേജർക്ക്‌ ആദ്യം പൂരിപ്പിക്കേണ്ട സമസ്യയാ യിരുന്നു അടുത്തൂൺപറ്റി പിരിയാൻ തുടങ്ങുന്ന വാർദ്ധക്യങ്ങളുടെ അകാലമരണങ്ങൾ. അത്തരം ഒൻപത്‌ മരണങ്ങൾ കണ്ട ഗ്രാമം ഇനി പിരിയാനുള്ള മുനിയാണ്ടിയിലേക്ക്‌ കണ്ണു നട്ടിരിക്കുന്നിടത്തു തുടങ്ങുന്നു രേവതിയുടെ അന്വേഷണം. കമ്പനിയുടമകൾപോലും അമാനുഷിക ശക്തികളുടെ സാന്നിദ്ധ്യമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഇത്തരം സംഭവങ്ങളെ കൈകാര്യം ചെയ്യാൻ നിയു ക്തയായ രേവതിക്ക്‌ തന്റെ വിശ്വാസ പ്രമാണങ്ങളും വിദ്യാഭ്യാസവും അന്വേഷണത്വരയും ഈ അകാല മരണങ്ങളുടെ നിജസ്ഥിതി കണ്ടുപിടിക്കുന്ന ശ്രമങ്ങളിലേക്ക്‌ വഴിതിരിഞ്ഞപ്പോൾ വെളിച്ചം വീശിയത്‌ ഞെട്ടിപ്പിക്കുന്ന ചില യാഥാർത്ഥ്യ ങ്ങളിലേക്കായിരുന്നു. ഉദ്യോഗത്തിലിരിക്കെ മരണപ്പെട്ടാൽ അനന്തരാവകാശിക്ക്‌ തൊഴിൽ ലഭിക്കുന്നതിനുള്ള അവകാശം ഒരു ജനതയെ മുഴുവൻ നയിക്കുന്നത്‌ പിതൃഹത്യയെന്ന ഏഴു ജന്മം കൊണ്ടും തീർത്താൽ തീരാത്ത മഹാപാപത്തിലേക്കായിരു ന്നു. അടുത്ത ഊഴക്കാരനായ മുനിയാണ്ടി, തന്റെ വിധിയ്ക്കായി തയ്യാറെടുത്തുകഴിഞ്ഞിരുന്നെങ്കിലും ഊണും ഉറക്കവുമൊഴിച്ച്‌ കാവലിരുന്ന മകൾ കാവേരിയുടെ കണ്ണ്‌ എപ്പോഴും സഹോദരൻ രാജായിൽ നിന്ന്‌ സ്വപിതാവിനെ കാത്തുരക്ഷിച്ചു കൊണ്ടിരുന്നു. എന്നിട്ടും ഒരു പ്രഭാതം പുലർന്നത്‌ മുനിയാണ്ടിയുടെ ജഡം കിണറ്റിൽ പൊങ്ങിക്കിടക്കുന്നത്‌ കണ്ടു കൊണ്ടായിരുന്നു. പിതൃഹത്യയുടെ മഹാപാപത്തിൽ നിന്നും സ്വപുത്രനെ രക്ഷിക്കാൻ മുനിയാണ്ടി ജീവൻ വെടിയുന്നിടത്ത്‌ തന്റെ അന്വേഷണം വഴിമുട്ടിയപ്പോൾ രാജായെ ഉദ്യോഗം ഏറ്റെടുക്കുന്നതിൽ നിന്നും തടയിടാനാവാതെ മീനാക്ഷിപ്പാളയത്തോടു വിടപറയേണ്ടി വരുന്നൂ. കഥയിലേക്കിറങ്ങിയാൽ രംഗവിസ്താരങ്ങളിൽ നിന്നും മോചനം ദുർഘടമാവും.

പാണ്ഡവപുരത്തിൽ കോറിയിട്ട അധിനിവേശത്തിന്റെ മൂന്നാറിയിപ്പുകൾ അടയാളങ്ങളിലെ ത്തുമ്പോളേക്കും പ്ലാച്ചിമട മുതൽ ഇന്റർനെറ്റ്‌ സിറ്റി വരെ സുപരിചിതമായിക്കഴിഞ്ഞിരിക്കുന്നു മലയാളിസമൂഹത്തിന്‌. ക്രാന്തദർശിത്വത്തിന്റെ പരിവേഷമൊന്നും ഇതിനു നൽകാനില്ല എന്നു വിശ്വസിക്കാമെങ്കിലും ഒരു രചന നിർവഹിക്കുമ്പോൾ പാലിക്കേണ്ട സാമൂഹിക പ്രതിബദ്ധതകളെ തന്റേതുമാത്രമായ ആഖ്യാനലാളിത്യത്തിലൂടെ സേതു ഇവിടെ പാലിക്കുന്നുണ്ട്‌.

അടയാളങ്ങളിലെ മുഖ്യകഥാപാത്രമായ പ്രിയംവദാമേനോൻ സ്ത്രീ ശാക്തികതയുടെ ഒരു അമൂർത്തകഥാപാത്രമായിവരുമ്പോൾ തന്നെ എത്ര ഔന്നത്യങ്ങളിലായാലും സ്ത്രീ ആത്യന്തികമായി സ്ത്രൈണതയുടെ എല്ലാ ദൗർബല്യങ്ങൾക്കും അടിമയും ഉടമയുമാണന്നുള്ള സത്യം സേതു അടിവരയിടാൻ ശ്രമിക്കുന്നതാണ്‌ ഈ നോവലിന്റെ മറ്റൊരു പ്രത്യേകത. തന്റെ പ്രവർത്തനമികവു കൊണ്ട്‌ ഒരു വ്യവസായ ശൃംഖലയുടെ മുഴുവൻ മാനവവിഭവ വകുപ്പിനെ നിയന്ത്രിക്കുമ്പോൾ അമ്മയും മകളും മാത്രമുള്ള സ്വന്തം അണുകുടുംബത്തിന്റെ അസ്വസ്ഥതകളെ ഒരു പരിധിവരെ പോലും നിയന്ത്രിക്കാൻ സാധിക്കാനാവതെ പരാജയപ്പെടുന്നതു കാണാം. ആധുനികതയുടെ എല്ലാ സുഖസൗകര്യങ്ങളും മകൾക്ക്‌ നൽകുമ്പോഴും ഗോവയിലെ സെമിനാറു കഴിഞ്ഞു വന്ന്‌ അമ്മയ്ക്കുണ്ടായ ഭാവവ്യത്യാസം ചോദ്യം ചെയ്യുന്ന മകൾക്ക്‌ തൃപ്തികരമായ ഉത്തരം കണ്ടെത്താൻ പ്രിയംവദ വിഷമി ക്കുന്നു. അവിടെ ശിഥിലമാകാൻ തുടങ്ങുന്ന ആ ബന്ധം സൂചിപ്പിക്കുന്ന അടയാളങ്ങൾ പ്രിയംവദാമേനോനെ ഡോ. റോയി ചൗധരിയുടെ കാമുകിയായോ, നീതുവിന്റെ അമ്മയായോ രഞ്ജിത്തിന്റെ ഭാര്യയായോ ജീവിക്കാൻ അനുവദിക്കുന്നില്ല. പ്രകൃതിയുടെ ഏറ്റവും വലിയ വരദാനമാണ്‌ സ്ത്രീത്വം. അത്‌ പൂർണ്ണമാകണമെങ്കിൽ ഒരാണിന്റെ മനസ്സും ശരീരവും ഒപ്പം ചേരണം. മനുഷ്യജന്മത്തിലെ ഏറ്റവും വലിയ പുണ്യമാണ്‌ ഒരമ്മയാകുക എന്നത്‌. അത്‌ ഏറ്റവും ഇഷ്ട്പ്പെട്ട പുരുഷനിൽനിന്ന്‌ അറിഞ്ഞുതന്നെ കിട്ടുകയും വേണം എന്നു പറയുന്ന പ്രിയംവദയുടെ കഥാപാത്രമായ രേവതി തന്നെയാണ്‌ പത്തമ്മ ചമഞ്ഞാലും ഒരച്ഛനാവാൻ പറ്റില്ല എന്നും പറയുന്നത്‌..

ഒരു നല്ല കഥ സമൂഹത്തിന്റെ പ്രതിനിധിയായിരിക്കും. അവിടെ നടമാടുന്ന അസ്വസ്ഥതകൾ, അതിലൊരു കുടുംബം, ഒരു വ്യക്തി, ഇങ്ങിനെ ഘടകങ്ങളായി വിഭജിക്കപ്പെടാവുന്ന ഒരു സാമൂഹിക ആഖ്യായികയെ വളർത്തിയെടുക്കുകയും അത്‌ പകർന്നു കൊടുക്കുകയും ചെയ്യുമ്പോളാണ്‌ ഒരു കഥാകൃത്തിന് തന്റെ കൃതിയോടു നീതി പുലർത്താനാവുന്നത്‌.

നിലവിലുള്ള കേരളീയ സാംസ്കാരിക സാഹചര്യങ്ങളിൽ മാധ്യമ ശ്രദ്ധകളിലൂടെയും അങ്ങനെ സൃഷ്ടിക്ക പ്പെടുന്ന മഹാബഹളങ്ങളിലൂടെയും ഒരു ഇരിപ്പിടം ഉറപ്പിക്കുവാൻ ശ്രമിക്കുന്ന സാംസ്കാരിക നായക പരിവേഷങ്ങളുടെ ഇടയിൽ നിന്നും ഒരു കാതം മാറി ഒരു നിശ്ശബ്ദ സൗമ്യസാന്നിദ്ധ്യമായി ശ്രീ സേതു അടയാളങ്ങൾ നമ്മെ ഏൽപ്പിക്കുന്നു.

KERALA CLICKS കേരള ക്ലിക്സ് Kerala_Clicks

Friday, June 13, 2008

ചമ്പക്കുളം മൂലം വള്ളംകളി - കേരളത്തിലെ ജലമാമാങ്കങ്ങളുടെ കേളികൊട്ട് - ജൂൺ 19ന്

മലയാളക്കരയുടെ വേറിട്ടുനിൽക്കുന്ന ആഘോഷമാണ് വള്ളംകളി. ലോകത്തിൽ തന്നെ ഒരു ടീമില്‍ ഇത്രയേറെ അംഗങ്ങൾ പങ്കെടുക്കുന്ന മറ്റൊരു കായിക മത്സരമില്ല തന്നെ. കൈത്തഴക്കവും മെയ്ക്കരുത്തും ഒരുപോലെ സംയോജിപ്പിച്ചുള്ള ശക്തിപരീക്ഷണത്തിന്റ മത്സരമാണിത്. തൊണ്ണൂറോളം തുഴച്ചിൽക്കാരും പത്ത് നിലയാളും നാലോ അഞ്ചോ അമരക്കാരും ചേർന്ന തുഴച്ചിൽ സംഘത്തിന്റെ സർവ്വകരുത്തും ആവാഹിച്ചു കുതിക്കുന്ന ഇരുപതോളം ചൂണ്ടൻ വള്ളങ്ങളുടെ നാടാണ് കേരളം. മിഥുന മാസത്തിലെ മൂലം നാളിൽ ആരംഭിക്കുന്ന ചമ്പക്കുളം വള്ളംകളിയോടെയാണ് കേരളത്തിലെ വള്ളംകളികാലത്തിന് തുടക്കമാകുന്നത്
ചമ്പക്കുളം മൂലം വള്ളംകളി
better view in large size


എന്നാൽ മറ്റു മത്സരങ്ങളെപ്പോലെ ആഘോഷത്തിന്റെ മാത്രമായുള്ള മത്സരമല്ല ചമ്പക്കുളത്തേത്, മറിച്ച് ഒരു ആചാരത്തിന്റേയും ചരിത്രത്തിന്റെയും പിന്തുടർച്ചയുള്ള പാരമ്പര്യം വിളിച്ചോതുന്നതും കൂടിയാണ് ജലരാജാക്കന്മാരുടെ ഈ അങ്കം.
ഇപ്പോഴത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകൾ ചേർന്ന ഭാഗം പതിനേഴാം നൂറ്റാണ്ടുവരെ ചെമ്പകശ്ശേരി രാജ്യം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. തലസ്ഥാനം അമ്പലപ്പുഴ. ഭരിച്ചിരുന്നത് ‘ദേവനാരായണൻ’ എന്ന സ്ഥാനപ്പേരുള്ള ചെമ്പകശ്ശേരി രാജാവ്.

കോട്ടയം കുടമാളൂർ ചെമ്പകശേരി ഇല്ലത്തെ ബ്രാഹ്മണ ബാലൻ കർമ്മം കൊണ്ട് ക്ഷത്രിയനായി അമ്പലപ്പുഴ രാജ്യം ഭരിച്ചു. ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള കൊട്ടാരമായിരുന്നു രാജധാനി. മുപ്പതിനായിരത്തോളം കുടുംബങ്ങളുണ്ടായിരുന്ന ചെമ്പകശ്ശേരി രാജ്യത്തിന്റെ സേനാ നായകന്മാരായി ചമ്പക്കുളം വെള്ളൂർ കേരളൻ വാസുദേവൻ എന്ന സ്ഥാനപ്പേരുള്ള വെള്ളൂർ കുറുപ്പ്, നെടുമുടി മാത്തൂർ പണിക്കർ എന്നിവരായിരുന്നു.

അമ്പലപ്പുഴ മഹാക്ഷേത്രം പണികഴിപ്പിച്ച് വിഗ്രഹം പ്രതിഷ്ടിക്കാനായി തമ്പുരാന്റെ തന്ത്രിയായിരുന്ന കുടമാളൂർ കുറ്റിയക്കോൽ നമ്പൂതിരി വിഗ്രഹം കൊണ്ടുവന്നപ്പോൾ പൂജാരിയായിരുന്ന അമ്പലപ്പുഴ പുതുമന നമ്പൂതിരി, വിഗ്രഹത്തിൽ തവളയുണ്ടന്നും പ്രതിഷ്ടിക്കാൻ യോഗ്യമല്ലന്നും പറഞ്ഞു. അന്നു മുതൽ പുതുമനയ്ക്ക് തന്ത്രം കൊടുപ്പിച്ച് തന്ത്രിയായി അവരോധിച്ചു. ചങ്ങനാശ്ശേരിക്കു വടക്കുള്ള കുറിച്ചി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹം ലക്ഷണയുക്തമാണന്ന് തിരിച്ചറിഞ്ഞ തമ്പുരാന്റെ ആൾക്കാർ ചെന്നു ചോദിച്ചപ്പോൾ മനസില്ലാ മനസ്സോടെ വിഗ്രങ്ങൾ നൽകി. അതല്ല ബലപ്രയോഗത്തിലൂടെയോ മോഷ്ടിച്ചോ എടുക്കുകയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. (എന്നാൽ അങ്ങിനെ കൊണ്ടുവന്നതാണങ്കിൽ പ്രതിഷ്ടയ്ക്ക് യോഗ്യമായിരിക്കില്ലന്നും അതുകൊണ്ട് അർദ്ധമനസ്സോടെ കുറിച്ചിക്കാർ നൽകിയതാണ് ശരി എന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തിയ അശ്വതി തിരുനാൾ സാവിത്രീഭായിത്തമ്പുരാട്ടിയുടെ കുറിപ്പിലുണ്ട്.)
കൊമ്പു-കുഴൽ വാദ്യങ്ങൾ മുഴക്കി ജയഭേരിയോടു കൂടി കുറിച്ചിയിൽ നിന്നും ലഭിച്ച ശ്രീകൃഷ്ന വിഗ്രഹം വള്ളത്തിൽ എടുത്തു വച്ച് വഞ്ചിപ്പാട്ടിന്റേയും വാദ്യഘോഷങ്ങളുടേയും അകമ്പറ്റിയോടെ അമ്പലപ്പുഴക്കു തിരിച്ചു. രാത്രിയായതിനാൽ ചമ്പക്കുളത്തു വന്നപ്പോൾ നദിയുടെ തെക്കുഭാഗത്തുള്ള മഠത്തിൽ ഭഗവതി ക്ഷേത്രത്തിൽ എടുത്തു വച്ചു. പിറ്റേന്ന് അതിരാവിലെ നാനാ ജാതിമതസ്ഥരുടെ അകമ്പോടുകൂടി അമ്പലപ്പുഴ ക്ഷേത്രത്തിലേക്കു തിരിച്ച ജലഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയത് ചമ്പക്കുളത്തെ പ്രമുഖ കാത്തോലിക്കാ കുടുംബമായ മാപ്പിളശേരി തറവാട്ടുകാരായിരുന്നു. തങ്ങളുടെ ഹൈന്ദവ പാരമ്പര്യത്തിന്റെ പിന്തുടർച്ചയായുള്ള ആചാരാനുഷ്ടാനങ്ങൾ ഇന്നും അഭിമാനത്തോടുകൂടി പരിപാലിച്ചു വരുന്ന സാത്വിക കുടുംബക്കാരാണ് മാപ്പിളശേരിക്കാർ. ഇടിത്തീയിൽ നിന്നു ലഭിച്ച തീനാളം ഇന്നും മാപ്പിളശേരി തറവാട്ടിലെ നിലവറയിൽ കിടാവിളക്കായി കാത്തു സൂക്ഷിക്കുന്നുണ്ട്. ചമ്പക്കുളം വള്ളംകളിയിൽ ഈ കുടുംബത്തിനും കല്ലൂര്‍കാട് ഫെറോനാ ദേവാലയത്തിനും ഏറെ പ്രാധാന്യമാണുള്ളത്.
ചമ്പക്കുളം പള്ളി
ചമ്പക്കുളം കല്ലൂര്‍കാട് ഫെറോനാ ദേവാലയം

ചമ്പക്കുളം കല്ലൂര്‍കാട് ഫെറോനാ ദേവാലയം


ഏറെയും തടികൊണ്ടുള്ള പണികളാ‍ണ് ഈ ദേവാലയത്തിന്റെ പ്രതേകത. ഇതിനാവശ്യമായ സ്ഥലവും തടിയും ചെമ്പകശേരി രാജാവു നല്‍കിയതാണ് എന്നു പറയപ്പെടുന്നു. ആ സഹകരണത്തിന്റെ പിന്‍‌തുടര്‍ച്ചയവണം ഇന്നും എല്ലാവര്‍ഷവും ചമ്പക്കുളം ജലോത്സവത്തിന് ആരംഭം കുറിക്കുന്നത് കല്ലൂര്‍ക്കാട് പള്ളിയില്‍ നിന്നും കൊണ്ടുവരുന്ന കൊടിയുമുയര്‍ത്തി, വെടിയും ( കതിന) യും മുഴങ്ങുന്നതോടെയാണ്. ഇതൊക്കെ മലയാള നാട്ടില്‍ എന്നും സംരക്ഷിക്കപ്പെടേണ്ട - മതമൈത്രി എന്ന ഒറ്റവാക്കിനേക്കാളുപരി - മഹത്തായ സംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ തന്നെയാണ്.

vallamkali


better view in large size

അമ്പലപ്പുഴ ക്ഷേത്രക്കടവിൽ എത്തിയ വിഗ്രഹം കടിയക്കോൽ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുതുമന നമ്പൂതിരി ക്ഷേത്രത്തിൽ പ്രതിഷ്ടിച്ചു. മിഥുന മാസത്തിലെ മൂലം നക്ഷത്രത്തിൽ നടന്ന ഈ പ്രതിഷ്ടാകർമ്മത്തിന്റെ ഓർമ്മ പുതുക്കലായാണ് എല്ലാ വർഷവും അതേ ദിവസം ചമ്പക്കുളത്തു നടന്നു വരുന്ന വള്ളംകളി.
ക്രമേണ ഈ വള്ളം കളിക്ക് മത്സര സ്വഭാവം കൈവന്നു. ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ഓടി,ചുരുളൻ തുടങ്ങിയ വിവിധതരം മത്സര വള്ളങ്ങളാനുള്ളത്. അഴകും വലിപ്പവും വേഗതയും ആളെണ്ണവും കൊണ്ട് മുമ്പന്തിയിൽ നില്ക്കുന്നത് ചുണ്ടൻ വള്ളങ്ങളാണ്. വിജയിയാകുന്ന വള്ളത്തിന് രാജാവിന്റെ ഓർമ്മക്കായി നൽകുന്ന രാജപ്രമുഖൻ ട്രോഫി ലഭിക്കും. വള്ളംകളി പ്രേമികളുടെ ആവേശങ്ങൾക്ക് തിരികൊളുത്തിക്കൊണ്ട് തുടർന്നു വരുന്ന പുന്നമടക്കായലിലെ നെഹ്രുട്രോഫി, തിരുവോണനാളിലെ നീരേറ്റുപുറം വള്ളംകളി, മാന്നാർ മഹാത്മാ, മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പായിപ്പാട് വള്ളംകളി, കുമരകം, എറണാകുളത്തെ ഇന്ദിരാഗാന്ധി ബോട്ട് റേസ്, ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളംകളി തുടങ്ങി അനവധി ജലമാമാങ്കങ്ങൾക്കുള്ള കേളികൊട്ടാണ് ജൂൺ 19ന് ചമ്പക്കുളത്തു നടക്കുന്നത്

KERALA CLICKS | കേരള ക്ലിക്സ് Kerala_Clicks