Friday, August 29, 2008

ചിദംബര സ്മരണകളിലൂടെ

ചിദംബര സ്മരണകളിലൂടെ



href="http://www.kuttanadan.wordpress.com/">http://www.kuttanadan.wordpress.com/
“നാമെല്ലാവ്ം മഴയ്ക്കു കീഴിലെ മഴ മാത്രമാണ്”
‌ -പാബ്ളോ
നെരൂദ
ബാലചന്ദ്രൻ സ്നേഹപൂർവം എന്നൊപ്പിട്ടു നീട്ടിയത് ഓർമ്മപ്പെരുക്കങ്ങളുടെ ജലരഹിതമായ ചെമ്പൻ ശിരസ്സുകളിലേക്ക് വിതുമ്മിക്കൊണ്ട് ചായുന്ന മഴയുടെ പേടകമായിരുന്നു എന്ന് മനസ്സി ലാക്കിയത് പിന്നെയും കുറെ കഴിഞ്ഞിട്ടാണ്. href="http://www.flickr.com/photos/madhumuscat/2799423225/">sneharvapurvam
താഴെ വയ്ക്കാനാവാതെ ‘ചിദംബര സ്മരണകൾ’ വായിച്ചു തീർത്ത രാത്രിയിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നനവുള്ള ഓർമ്മകളുടെ ആതിഥ്യം മനസ്സിനെ ഹൃദ്യമായി ആനയിച്ചു കൊണ്ടു പോവുകയായിരുന്നു. അനുഭവത്തിന്റെ സൂക്ഷ്മതയെക്കുറിച്ച് അറിയാവുന്നൊരാൾ ആത്മക്കുറിപ്പുകൾ എഴുതുമ്പോൾ സ്മൃതിയുടെ കരിയിലകളിൽ പരതി നാം നമ്മെത്തന്നെയാണ് വായിക്കുന്നത്. അതുകൊണ്ട് പുസ്തകത്തിന്റെ അവസാന താളും മറിച്ച് അടച്ചു വച്ചാലും ചിലതൊന്നും അവസാ നിക്കുന്നില്ല്. " href="http://www.flickr.com/photos/madhumuscat/2800270100/">chullikaduവിദൂരത്തിലെ പള്ളി മണിപോലെ, ഒരു മെഴുകുതിരിയുടെ ഉറച്ചുപോയ കണ്ണീരു പോലെ, പ്രാവിന്റെ ചിറകൊച്ചയ്ക്കൊപ്പമുള്ള കുറുകൽ പോലെ, ആകാശത്തിന്റെ മുഖപ്പിലേക്കെഴുന്ന ഇലപൊഴിയും കാലത്തിന്റെ എലുമ്പുകൾ പോലെ, ചിലതെല്ലാം മനസ്സിൽ ബാക്കിയാവുന്നു.
ബാലചന്ദ്രൻ ചുള്ളിക്കടിന്റെ ഓരോ കവിതയും തീവ്രമായ അനുഭവസംഘർഷങ്ങളുടെ ഖരപ്ര വാഹമാണ്. കവിത അനുഭവത്തിന്റെ നഗ്നവും സൂഷ്മവുമായ യാതാർഥ്യമായിരിക്കെ ഈ ഗദ്യമായ ആത്മരേഖകളുടെ രചനാപ്രേരണ എന്തായിരിക്കാം? ബാലചന്ദ്രനോടും വിജയലക്ഷ്മിയോടും ഏറെ നേരം സംസാരിച്ചിരുന്നിട്ടും എനിക്കു ചോദിക്കാനാവാതെ പോയ ഒരു ചോദ്യം ഒരുപക്ഷേ സാഹിത്യത്തിലെ വ്യവസ്ഥാപിത രൂപങ്ങളോട് എന്നും കലഹിച്ചുപോന്ന ചരിത്രമുള്ള ബാലന്റെ ആത്മാവിഷ്കാരത്തിന്റെ മറ്റൊരു ഘടന കണ്ടെത്തിയതാവാം. ഇതിനെ കാവ്യമല്ലന്നു പറയുന്നതെങ്ങിനെ ? കുട്ടനാടന്‍
, on Flickr" href="http://www.flickr.com/photos/madhumuscat/2800269342/">chulli cropped
ആത്മനിന്ദയുടേയും പശ്ചാത്താപത്തിന്റേയും തീയിലെരിഞ്ഞ ബാലന്റെ വാക്കുകൾ അശുദ്ധം മാറി നിരക്കുന്ന കലയാണ് ഈ പുസ്തകം. അഭിമാനത്തേക്കാൾ വലുതാണ് അന്നം എന്ന വിശ്വാസമൂട്ടിയ കഷ്ടദിനങ്ങളിലെ പച്ചായായ മനുഷ്യൻ മുന്നിൽ വന്നു നിൽക്കുന്നു. അയാൾ നമുക്ക് അത്ര അപരിചിതനല്ല. കടന്നു വന്ന വഴിയിലെവിടെയോ വച്ച് ഒരിക്കൽ ( അല്ലങ്കിൽ എത്രയോ തവണ) ഞാനും നിങ്ങളും ഇതുപോലെ നിസഹായനും അനാഥനുമായി നിന്നു കരഞ്ഞു പോയിട്ടുണ്ട്..! കാമവും കാപട്യവും സ്വാർത്ഥതയും ദാരിദ്ര്യവും നരജീവിതമായ വേദനയുടെ സ്വാഭാവിക പ്രകൃതികളായി ഇങ്ങനെ വെളിച്ചത്തിൽ ഇതിനു മുൻപ് എപ്പോഴെങ്കിലും വന്നു നിരന്നിട്ടുണ്ടോ എന്നു സംശയം.
കവിത, കവിതയെ തിരിച്ചറിയുന്ന ഒരു സന്ദർഭം ബാലചന്ദ്രൻ ഈ പുസ്തകത്തിൽ അനുസ്മരിക്കു ന്നുണ്ട്. എറണാകുളം മഹാരാജാസിന്റെ മുൻപിൽ മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ച് പകച്ചുനിൽക്കുന്ന ഒരു പയ്യന്റെ കാലിൽ, “സഹ്യനേക്കാൾ തലപ്പൊക്കവും നിളയേക്കാൾ ആർദ്രത യുമുള്ള ആ മേഘരൂപൻ, കവി ജന്മം ചരരാശിയിലാണന്ന് രക്തം കൊണ്ടെഴുതിയ സാക്ഷാൽ ശ്രീ കുഞ്ഞിരാമൻ നായർ, ബാലചന്ദ്രന്റെ ശരിയായ പൂർവികൻ നമസ്കരിച്ച കാഴ്ചയാണത്. കവിതയെന്ന നിത്യ കന്യകയെത്തേടി നടക്കുന്ന ആ ഭ്രഷ്ടകാമുകൻ, ബാലചന്ദ്രനെ കണ്ടയുടനേ ചോദിച്ചത് - നീ കവിതയെഴുതുമോ ‌? എന്നാണ്. തൊഴുകൈയോടെ, എന്നെ എങ്ങിനെ അറിയുമെന്ന ചോദ്യത്തിന് നിന്നെ കണ്ടാലറിയാം എന്നായിരുന്നുവത്രേ കേരളം കണ്ട എക്കാലത്തേയും വലിയ കവികളിലൊരാളായ പി കുഞ്ഞിരാമൻ നായരുടെ മറുപടി. പിന്നെയാണദ്ദേഹം ബാലന്റെ പാദങ്ങളിൽ തൊട്ടത്. കവിത, മനസ്സിന്റെ അറിയാതലങ്ങളിലാണ് ചെന്ന് അർഥനിവേദനം നിർവഹിക്കുന്നത്. കടലാസും പേനയും പുസ്തകവും അച്ചടിമഷിയും ഒന്നുമില്ലങ്കിലും കവിതയുണ്ട്, അതിന്റെ വിദ്യുത് പ്രസരമുണ്ട്, ഈ സംഭവം ഉദാഹരണം.
കവി കിടങ്ങറ ശ്രീവത്സനെ ബാലചന്ദ്രൻ അറിയുന്ന രംഗവും ഇതോടൊപ്പം ചേർത്തു വായിക്കണം. മിഷൻ ആശുപത്രിയിൽ ഭാര്യ ചികിത്സിച്ചതിന്റെ പണമടയ്ക്കാൻ നിവൃത്തിയില്ലാതെ കടം ചോദിക്കാൻ ബാബുവിന്റെ വീട്ടിൽ വരുമ്പോഴാണ് ബാലചന്ദ്രൻ അദ്ദേഹത്തെ കാണുന്നത്. ട്യൂട്ടോറിയൽ കോളേജിൽ മലയാള ഭാഷാദ്ധ്യാപനം കൊണ്ട് കിട്ടുന്ന 500 രൂപകൊണ്ട് കുടുംബത്തെ പോറ്റുന്ന പരമദരിദ്രനായ അഭിമാനി. പ്രപഞ്ചഭാവങ്ങളുടെ പരാപരകോടികളെ സമന്വയിപ്പിക്കുന്ന ബ്രഹ്മാണ്ഡഭാവനാ ബിന്ദു അലിഞ്ഞുചേർന്ന കവിത എന്നു ബാലചന്ദ്രൻ ശ്രീവത്സന്റെ കവിതയെ വിശേഷിപ്പിക്കുന്നു.
വീടും അതിന്റെ സംഗീതവും ഒന്നും നമുക്കുള്ളതല്ല എന്ന കവി സങ്കല്പത്തെക്കുറിച്ചും ബാലനെ ഴുതുമ്പോൾ കൈവശാവകാശമില്ലാത്ത ഈ ലോകത്തിൽ നിത്യദുഖത്തിനും അപമാനത്തി നുമിടയിലും ‘ ഇളവേൽക്കാൻ മാത്രം വീടു തേടുന്നവർ നമ്മൾ’ എന്ന നിസ്സംഗത കൊണ്ട് എല്ലാം സാമാന്യ വൽക്കരിക്കാനുള്ള പാകത ശ്രീവത്സൻ നേടിയിരിക്കുന്നു എന്നു നാമറിയുന്നു. ബാലൻ എഴുതുന്നു, “ജീവിക്കാൻ സൌകര്യമുള്ളവന് കവിത അലങ്കാരമാണ്, ഗതികെട്ടവന് കവിത്വം ശാപവും.”
കുട്ടനാടന്‍, on Flickr" href="http://www.flickr.com/photos/madhumuscat/2799419425/">madhavikuttyമാധവിക്കുട്ടിയുടെ വീട്ടിൽ പോയ കഥ ബാലചന്ദ്രൻ വർണ്ണിക്കുന്നത് കണ്ണീർ നനവോടെയാണ്. തീരെ പ്രതീക്ഷിക്കാത്ത ഒന്ന് എപ്പോഴും കാത്തുവയ്ക്കുന്ന ജിവിതം എന്ന മഹാത്ഭുതത്തെ ബാലചന്ദ്രറ്റ്നെ വാഗ്‌രൂപങ്ങൾ നിരന്തരം സാക്ഷ്യപ്പെടുത്തുന്നു. ‘തമിഴ് നാട്യപ്പെരുമയിൽ പുകഴ്കൊടി‘ എന്ന് ഉച്ചഭാഷിണിയിലൂടെ അഞ്ചുരുപാ കൂലിക്ക് വിളിച്ചു പറഞ്ഞു നടന്ന പയ്യൻ ഇരുപത് വർഷങ്ങൾക്കു ശേഷം അതേ നടികർ തിലകം ശിവാജി ഗണേശനോടൊപ്പം വിശാലമായ തളത്തിലിരുന്ന് തിരക്കഥാ ചർച്ച നടത്തിയതെങ്ങിനെ? വിശന്നു തളർന്ന് ഭിക്ഷക്കാരനെ പ്പോലെ കയറിച്ചെന്നപ്പോൾ സ്നേഹം കൊണ്ട് വിരുന്നൂട്ടിയ മലയാള സാഹിത്യത്തിലെ രാജകുമാരിയെപ്പറ്റി വർഷങ്ങൾക്കു ശേഷം നോബൽ അവാർഡു കമ്മിറ്റി ചെയർമാൻ ഷെൽ എസ്പ്മാർക്കിനോട് സ്വീഡിഷ് അക്കാഡമി ഹാളിൽ വച്ച് സംസാരിപ്പിച്ച ശക്തി ഏതാണ്? ഇവകളെ നിർദ്ധാരണം ചെയ്യാൻ നമുക്കു കഴിഞ്ഞെന്നു വരില്ല. അകസ്മികതകളുടെ ആകത്തു കയാണല്ലോ നാമെല്ലാം ജീവിതമെന്ന് വിളിച്ചു പോരുന്നത്. സള്ളിപ്രഥോമിനു നൽകിയതു കൊണ്ട് നഷ്ടപ്പെട്ടു പോയ അന്തസ്സ് മാധവിക്കുട്ടിക്കു കൊടുക്കുന്നതിലൂടെ അവാർഡ് കമ്മിറ്റി വീണ്ടെടുക്കട്ടെ എന്നും ബാലചന്ദ്രൻ അർഥമാക്കുന്നുണ്ടന്നു തോന്നി, ഈ ഭാഗം വായിച്ചപ്പോൾ. ഒപ്പം ഈ കഥ മറ്റൊന്നു കൂടി മുന്നിൽ വയ്ക്കുന്നു, വീണ്ടും താങ്കളിവിടെ വരാനിടയാ വട്ടെ എന്ന നോബൽ സമിതിയുടെ ചെയർമാന്റെ മുഖത്തു നോക്കി ‘ജീവിച്ചിരിക്കെ ടോൾസ്റ്റോയിക്കു കൊടുക്കാത്ത സമ്മാനം വാങ്ങാൻ താനൊരിക്കലും ഇവിടെ വരില്ല എന്ന് മുഖത്തടിച്ച പോലെ പറയാനുള്ള തന്റേടം മലയാളത്തിലെ ഒരേയൊരു ബാലചന്ദ്രനേയൂള്ളൂ എന്നതാണത്. 1990ലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള സംസ്കൃതീ പുരസ്കാരം ലഭിച്ച പ്പോൾ സാഹിത്യത്തിന്റെ പേരിലുള്ള ഒരവാർഡും താൻ സ്വീകരിക്കില്ല എന്നു പറഞ്ഞ ബാലനെ ഓർമ്മ വരുന്നു.കുട്ടനാടന്‍, on Flickr" href="http://www.flickr.com/photos/madhumuscat/2799422801/">MPN അന്നാണ് ആ പുല്ലുവഴിയിലെ മഹാധിക്കാരി (എം പി നാരായണ പിള്ള) 100 രൂപയുടെ ചെക്ക് ബാലന് അയച്ചുകൊടുത്തത്. വിധേയത്വത്തിന്റെ പ്രാകൃതമായ കോലം തുള്ളലുകൾക്കിടയിൽ ഇത്തരം തൻപോരിമയൂള്ള പ്രകാശരൂപങ്ങൾ എന്തുകൊണ്ടോ നമ്മുടെ സാംസ്കാരിക രംഗത്ത് അപൂർവ്വ കാഴ്ചയാണ്.
ആൾക്കൂട്ടങ്ങളുടെ ആരവാരങ്ങളിലും ബാലന്റെ കണ്ണെത്തുന്നത് തിരസ്കൃത ദൈന്യങ്ങളി ലാണ്. ആഘോഷങ്ങൾ എല്ലാവർക്കും സമൃദ്ധമായിക്കൊള്ളണമെന്നില്ല എന്നാണല്ലോ ‘ഓർമ്മകളുടെ ഓണം‘ എന്ന കവിതയിലും ബാലൻ പറയുന്നത്, ഐശ്വര്യമായ ഓണത്തിന്റെ പിന്നാമ്പുറമാണ് ‘ഇരന്നുണ്ട ഓണത്തിൽ’. തിരുവോണദിവസം തരക്കേടില്ലാത്ത ഒരു വീട്ടിൽ കയറിച്ചെന്നു വിശക്കുന്നു എന്നു പറഞ്ഞ ബലനെ, അവിടുത്തെ വാത്സല്യ നിധിയായ വൃദ്ധ അവിയലും സാമ്പാറും പുളിശേരിയും ചേർത്ത് നിറച്ചൂട്ടിയത്, ആ വീട്ടിലെ പെൺകുട്ടി, ഇത് ഭിക്ഷക്കാരനല്ലന്നും കടമ്മനിട്ടയോടും സുഗതകുമാരിയോടും ഒപ്പം കോളേജിൽ കവിത ചൊല്ലാൻ വന്ന ബാലചന്ദ്രൻ ചുള്ളിക്കടാണിത് എന്നും തിരിച്ചറിഞ്ഞത്, ആരേയും നോക്കാ‍തെ തല കുനിച്ചിരുന്ന് മുഴുവൻ ഉണ്ട്, കിണ്ടിയിൽ നിന്ന് ജലമെടുത്ത് തളിച്ച് ഇരുന്ന സ്ഥലം ശുദ്ധീകരിച്ച് ഇറങ്ങിപ്പോന്നത്. മനുഷ്യന്റെ പ്രാഥമികമായ ആവശ്യം അന്നമാണന്നത് (അന്നം എ ന്ന കവിത ബ്രഹ്മാണ്ഡത്തെത്തന്നെ ഭക്ഷണമായി കല്പിക്കുന്നു, കാലം ഒരു പിളർന്ന വായും) ബാലൻ നിരന്തരം ആവർത്തിക്കുന്ന സത്യമാണ്. ജീവിതവുമായി നൂൽബന്ധമില്ലാത്ത സിദ്ധാന്തങ്ങൾ പുകപോലെ തൂങ്ങിനിൽക്കുന്ന മസ്തിഷ്കങ്ങളുമായി ശ്വസിച്ചു ജീവിക്കുന്ന സത്വങ്ങളിൽ നിന്നും ബാലചന്ദ്രനെ മാറ്റി നിർത്തുന്ന ഭൂമിക ഇതാകുന്നു, തീവ്രമായ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നുമാണ് ബാലൻ കവിതയ്ക്കുള്ള വാരിയല്ലുകൾ വലിച്ചൂരുന്നത്.
പ്രവാസ ജീവിതം കഴിഞ്ഞ് മിച്ചമുള്ളതുമായി നാട്ടിൽ തിരിച്ചെത്തുന്നവരുടെ (‘റിട്ടേണി’ എന്നൊരോമന പദമുണ്ട് ഇവർക്ക് ഇംഗ്ളീഷിൽ) ദുരന്തങ്ങളെ പരോക്ഷമായി ചിത്രീകരിക്കുന്നുണ്ട് ഭ്രാന്തനിൽ, സിംഗപ്പൂരിൽ നിന്നും മടങ്ങിയ കുട്ടിക്കലത്ത് ഇംഗ്ളീഷ് പുസ്തകങ്ങളുടെ
ലോകത്ത് ബാലനെ എത്തിച്ച മോഹനനെ, അനാഥനും ഭ്രാന്തനുമായി ബസ്റ്റാന്റിൽ വച്ച് വർഷ ങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന കഥ സമൂഹമനസ്സാക്ഷിക്കു നേരേ ഒരുപാടു കല്ലുകൾ കരുതി വയ്ക്കുന്നു. പ്രവാസിയാണന്നതുകൊണ്ടു മാത്രമല്ല ഈ കഥ എനിക്കു നോവുന്നത്, നീരേറ്റുപുറ ത്തെ ഗോപാലപിള്ളച്ചേട്ടന്റെ മകൻ ജയന്റെ കഥ തന്നെയ്ല്ലേ ബാലൻ, മോഹനൻ എന്ന പേരിൽ പറഞ്ഞത് എന്ന് അപരാധത്തോടെ ഞാൻ സംശയിച്ചുപോയി. അല്ല അവ ഒന്നാകാൻ വഴിയില്ല. വാക്കുകളുടെ ഈ തേജോരൂപിയായ മഴ നമ്മുടെ ഒരോരുത്തരുടേയും ഉള്ളിലെ ഊഷരഭൂവിൽ സുപ്താവസ്ഥയിലുള്ള സ്മരണയുടെ വിത്തുകളെ കുലുക്കി ഉണർത്തുന്നതാണ്, മരവിപ്പിൽ നിന്ന് ജീവചൈതന്യത്തിലേക്ക ക്ഷണിക്കുന്നതാണ്. ഉന്മാദവും ഭയവും അസ്വാസ്ത്ത്യവും കാമവും സ്വാഭാവികം എന്ന് മനുഷ്യ ജീവിതത്തിന്റെ നിവൃത്തികേടുകളെ തിരിച്ചറിയുന്നതാണ്. പൊങ്ങച്ചങ്ങളും മുഖം മൂടികളും മാറ്റിവച്ചാൽ ഷേൿസ്പിയർ പറഞ്ഞതു പോലെ ‘ ഓരോ മനുഷ്യന്റെയുള്ളിലും കുഴിച്ചു മൂടേണ്ടതായ ഒരു രാത്രിയുണ്ട്, പെയ്തു തീരേണ്ടതായ ഒരു മഴയും‘. പുസ്തകം വായിച്ചു കഴിഞ്ഞിട്ടും ഏറ്റുവാങ്ങാനാളില്ലാതെ ബാക്കിയാവുന്ന ചോദ്യം പോലെ പിന്നെയും പിന്നെയും അവശേഷിക്കുന്നത്, നമുക്കായി ജീവിതം പാത്തുവയ്ക്കുന്ന ഈ ഋതു സ്വരങ്ങളുടെ നിലയ്ക്കാത്ത അനുരണനങ്ങളാവാം
**************

4 comments:

വല്യമ്മായി said...

പരിചയപ്പെടുത്തലിനു നന്ദി.

ഷാനവാസ് കൊനാരത്ത് said...

ചില്ലക്ഷരങ്ങള്‍ വെറും ചതുരങ്ങളായി നില്‍ക്കുന്നത് വായനയെ അലോസരപ്പെടുത്തുന്നു. അതിനുള്ള മാര്‍ഗം കണ്ടെത്തണം. ഇന്നാണ് ഇവിടം സന്ദര്‍ശിച്ചത്.

Rammohan Paliyath said...

ഒരു കൊല്ലമായില്ലേ പിന്നീടെന്തെങ്കിലും പോസ്റ്റിയിട്ട്? ചുരുക്കിപ്പറയൂ എന്തെങ്കിലും, ഇടവിടാതെ.

sahithyasadhas said...

all wishes..
came for the first time..